സുരേന്ദ്രന്‍റെ മൊഴിയുടെ സാമ്പിള്‍ എടുക്കുന്നതിനോടൊപ്പം, കേസിലെ പ്രധാന സാക്ഷി പ്രസീതയുടെ ശബ്ദസാമ്പിളും ഉദ്യോഗസ്ഥര്‍ ശേഖരിക്കും. എൻഡിഎ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിലാണ് തെളിവ് ശേഖരണം. കേസിൽ സുരേന്ദ്രൻ ഒന്നാം പ്രതിയും
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോഴ നൽകിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ചാര്‍ജ്ജ് ചെയ്ത കേസ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സി.കെ ജാനുവിന് കെ.സുരേന്ദ്രന്‍ കോഴ നല്‍കിയെന്നാണ് കേസ്.
തെരഞ്ഞെടുപ്പ് കാലത്ത് പലരും തന്നെ വിളിച്ചിട്ടുണ്ട് എന്നും അത് താന്‍ നിഷേധിക്കുന്നില്ലെന്നും കോഴിക്കോട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പ്രസീത മാധ്യമപ്രവര്‍ത്തകരെ കണ്ടത്.
ചാനലുകള്‍ പുറത്തുവിട്ട ശബ്ദരേഖ ആനക്കാര്യം പോലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ശരിയല്ലെന്നും വസ്തുതകള്‍ക്ക് നിരക്കാത്ത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌താല്‍ നോട്ടീസ് വരുമെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.
തന്റെ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെ ആര്‍ പി) യുടെ സംസ്ഥാന സെക്രട്ടറിമാരെ ബിജെപിക്കാര്‍ തങ്ങളുടെ വാഹനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഇത് തങ്ങളുടെ ആത്മാഭിമാനത്തെതന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. ബിജെപി ആദിവാസി വിരുദ്ധരാണ് എന്ന കാര്യം അടിവരയിടുന്ന പ്രവര്‍ത്തികളാണ് അവരില്‍ നിന്ന് തങ്ങള്‍ക്ക് നേരിടേണ്ടിവന്നത്